ഇതി പുരോഹിതം...
?പുരോഹിതൻ എല്ലായ്പ്പോഴും തെറ്റുകാരനാണ്? എന്ന് തലക്കെട്ടുള്ള ഒരു ഇംഗ്ലീഷ് കവിതയുണ്ട്. നീണ്ട പ്രസംഗം പറഞ്ഞാൽ ബോറൻ ചെറുതായാലോ, ഒരുങ്ങാതെ പ്രസംഗിക്കുന്നയാൾ! സംഭാവന ആവശ്യപ്പെട്ടാൽ പണക്കൊതിയൻ ആവശ്യപ്പെടാതിരുന്നാലോ, അഹങ്കാരിയും അലസനുമായൊരാൾ! കുമ്പസാരക്കൂട്ടിൽ അധികനേരമിരുന്നാൽ മന്ദഗതിക്കാരൻ വേഗമവസാനിപ്പിച്ചാലോ, അനുതാപിക്കായി മാറ്റിവയ്ക്കാൻ സമയമില്ലാത്തയാൾ! സ്ത്രീകളോട് മിണ്ടിയാൽ സ്ത്രീലമ്പടൻ സംസാരം പുരുഷൻമാരോട് മാത്രമായാലോ, അയാൾ പക്വതയില്ലാത്തവൻ! ........... ഇങ്ങനെ നീളുന്നു ആരോപണങ്ങൾ. ഓരോരുത്തരും പുരോഹിതന് നടക്കാനായി അയാളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമൊക്ക ചേർത്തുവച്ച് ഓരോതരം റോഡുകൾ പണികഴിപ്പിച്ചിട്ടുണ്ട്. അതിന്റെ സൈഡ്‌വരകളിൽ നിന്ന് ഒരിഞ്ച് മാറിച്ചവിട്ടുന്നതുപോലും അവർക്ക് സഹിക്കാനാവില്ല. ജീവിച്ചിരിക്കുമ്പോൾ അയാളെക്കാൾ മികച്ചവർ ഏറെയുണ്ട് പക്ഷേ, മരിച്ചാലോ അയാൾക്ക് പകരം വയ്ക്കാൻ ആരുമേയുണ്ടാവില്ല. എന്നുപറഞ്ഞാണ് കവിത തീരുന്നത്. മിക്കപ്പോഴും ആർക്കും വേണ്ടാത്തൊരാളായിപ്പോയല്ലോ ദൈവമേ എന്നോർത്തുള്ള സങ്കടപ്പെടലും കുമ്പസാരക്കൂടിന്റെ മുൻപിലെ നീണ്ട ക്യൂ കണ്ട് ഇവർക്ക് ഞാൻ മാത്രമേയുള്ളല...